കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ കീഴ്ക്കോടതി വെറുതെവിട്ട 76 പ്രതികളില്‍ 24 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ എല്ലാ ഹര്‍ജികളും തള്ളി. 63 പേരുടെ ശിക്ഷ ശരിവെച്ച കോടതി 14 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും മറ്റ് 49 പേര്‍ക്ക് 30 വര്‍ഷമെങ്കിലും കുറഞ്ഞത് ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. ജസ്റ്റിസ് എം. ശശിധരന് നമ്പ്യാര്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും മാറാട് വധിക്കപ്പെട്ട പുഷ്പരാജിന്റെ അമ്മ ശ്യാമളയും നല്കിയ ഹര്‍ജികള്‍ ഭാഗികമായി അനുവദിച്ചു. ഒന്‍പത് പേര് കൊല്ലപ്പെട്ട കേസില്‍ 139 പ്രതികള്‍ പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടു. 76 പേരെ വെറുതെവിട്ടു. 63 പേരെ ശിക്ഷിച്ചു. 62 പേര്‍ക്ക് ജീവപര്യന്തം കഠിനതടവും ഒരാള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്ത കുറ്റത്തിനുള്ള ശിക്ഷയുമാണ് നല്‍കിയത്. ഇതില്‍ രണ്ടോ അതിലധികമോ കൊലപാതകങ്ങളില്‍ പങ്കാളികളായ 14 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളും ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലുമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. 76 പ്രതികളെ വിട്ടയച്ചത് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ മറ്റൊരു അപ്പീലും ശ്യാമളയുടെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു.
മാറാട് കേസുകളില്‍ സീനിയര്‍ അഭിഭാഷകന് അഡ്വ. പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡ്വ. സജിത്കുമാറിനെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
കീഴ്ക്കോടതി വിട്ടയച്ചവരില്‍ 24 പ്രതികള്‍ ശിക്ഷാര്‍ഹരാണെന്ന് കണ്ടെത്തിയ കോടതി കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഠിനതടവിന് പുറമെ മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍, വധശ്രമം, നിയമവിരുദ്ധമായ സംഘംചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളിലായി 27 വര്‍ഷവും 9 മാസവും തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ജീവപര്യന്തം തടവും 25,000 രൂപ പിഴയും മതിയാകും. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. വിട്ടയച്ചവരില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ 24 ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കേസില്‍ കീഴ്ക്കോടതി വെറുതെ വിട്ടവരില്‍ ഹൈക്കോടതി ശിക്ഷിച്ച 24 പ്രതികള്‍ ഇവരാണ്: പതിനൊന്നാംപ്രതി ഹാരിസ്, പതിനേഴാം പ്രതി ഷിഹാബ്, പതിനെട്ടാംപ്രതി അക്ബര്‍, ഇരുപത്തിയഞ്ചാം പ്രതി നവാസ്, നാല്‍പ്പത്തിയൊന്നാം പ്രതി ഷംസു, അമ്പത്തിയേഴാം പ്രതി അലി അക്ബര്‍ എന്ന് വിളിക്കുന്ന അലി, അറുപത്തിയഞ്ചാം പ്രതി ഷമീര്‍, അറുപത്തിയേഴാം പ്രതി നൗഷാദ്, അറുപത്തിയെട്ടാം പ്രതി മൊയ്തീന് കോയ, അറുപത്തിയൊമ്പതാം പ്രതി റിയാസ്, എഴുപത്തിയൊമ്പതാം പ്രതി അമീര്‍, എണ്‍പതാം പ്രതി ഷിഹാബ്, എണ്‍പത്തിയൊന്നാം പ്രതി താജുദ്ദീന്, എണ്പത്തിനാലാം പ്രതി സുബൈര്‍ എന്ന കോയമോന്, നൂറ്റിപ്പതിനാലാം പ്രതി അഷറഫ്, നൂറ്റിപ്പതിനെട്ടാം പ്രതി അസൈനാര്‍, നൂറ്റിയിരുപതാം പ്രതി അബൂബക്കര്‍, നൂറ്റിയിരുപത്തിയഞ്ചാം പ്രതി കുഞ്ഞിക്കോയ, നൂറ്റിമുപ്പത്തിയൊന്നാം പ്രതി അബ്ബാസ്, നൂറ്റിമുപ്പത്തിയഞ്ചാം പ്രതി അഷറഫ്, നൂറ്റിനാല്‍പ്പതാം പ്രതി കെ.മജീദ്, നൂറ്റിനാല്പ്പത്തിയൊന്നാം പ്രതി മൊയ്തീന് കോയ, നൂറ്റിനാല്‍പ്പത്തിനാലാം പ്രതി നസീര്‍, നൂറ്റിനാല്പ്പത്തിയാറാം പ്രതി അഷറഫ്.
ഹൈക്കോടതി ജീവപര്യന്തം കഠിന് തടവ് ശിക്ഷ ശരിവെച്ച 63 പ്രതികള്‍ ഇവരാണ്: ഒന്നാംപ്രതി ടി.പി.മുഹമ്മദ് അലി, രണ്ടാംപ്രതി സക്കീര്‍, മൂന്നാംപ്രതി മജീദ്, നാലാംപ്രതി മര്‍സൂക്ക്, അഞ്ചാം പ്രതി യു.എസ്.എീന്കോയ, ആറാം പ്രതി പി.പി.മനാഫ്, ഏഴാംപ്രതി വിജിലി, എട്ടാംപ്രതി അലി അക്ബര്‍ എന്ന് വിളിക്കുന്ന ബിച്ചുമോന്, പത്താംപ്രതി സി.പി.റഫീഖ്, പന്ത്രണ്ടാംപ്രതി അബ്ദുള്‍ നസീര്‍, പതിമൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, പതിനാലാം പ്രതി സെയ്തലവി, പതിനഞ്ചാംപ്രതി അബ്ദുള്‍ റിസാല്‍ എന്ന റിസാല്‍ ബാബു, പതിനാറാം പ്രതി പി.പി.ലത്തീഫ്, പത്തൊമ്പതാം പ്രതി ഫൈസല്‍ കടലുണ്ടി, ഇരുപതാം പ്രതി ഹര്‍ഷദ്, ഇരുപത്തിയൊന്നാംപ്രതി റഹീം, ഇരുപത്തിരണ്ടാം പ്രതി അബ്ദുള്‍ നസീര്‍, ഇരുപത്തിമൂന്നാം പ്രതി ഷറഫുദ്ദീന്, ഇരുപത്തിയാറാം പ്രതി കെ.പി.അബ്ദുള്‍ മജീദ് എന്ന മജീദ്, ഇരുപത്തിയേഴാം പ്രതി ഹനീഫ, ഇരുപത്തിയെട്ടാം പ്രതി അബ്ദുള്‍ സലാം എന്ന സലാം, ഇരുപത്തിയൊമ്പതാം പ്രതി കെ.പി.റസാഖ്, മുപ്പതാം പ്രതി ഹാറൂണ്‍ റഷീദ്, മുപ്പത്തിയൊന്നാംപ്രതി അസ്കര്‍, മുപ്പത്തിരണ്ടാം പ്രതി പി.പി.സലീം, മുപ്പത്തിമൂന്നാം പ്രതി ഇലിയാസ്, മുപ്പത്തിനാലാം പ്രതി നൗഫല്‍, മുപ്പത്തിയഞ്ചാംപ്രതി നജിബുദ്ദീന്‍ എന്നി സിബിയാന്‍, മുപ്പത്തിയാറാം പ്രതി മുജീബ്, മുപ്പത്തിയേഴാം പ്രതി അബ്ദുള്‍ സലാം, മുപ്പത്തിയെട്ടാം പ്രതി ദല്ഹന്ത്, മുപ്പത്തിയൊമ്പതാം പ്രതി ആഷിഖ്, നാല്‍പ്പതാം പ്രതി അബ്ദുള്‍ ഘനി, നാല്‍പ്പത്തിരണ്ടാം പ്രതി അന്‍സു, നാല്‍പ്പത്തിമൂന്നാം പ്രതി ടി.പി.ജഫറുള്ളാസ്, നാല്‍പ്പത്തിയഞ്ചാം പ്രതി ടി.പി.ജയ്സല്‍, നാല്‍പ്പത്തിയാറാം പ്രതി സിറാജുദ്ദീന് എന്ന സിറാജ്, നാല്‍പ്പത്തിയേഴാം പ്രതി ടി.പി.ഇസഹാക്ക്, നാല്പ്പത്തിയെട്ടാംപ്രതി ടി.പി.സാദിഖ്, നാല്‍പ്പത്തിയൊമ്പതാം പ്രതി ജാഫര്‍, അമ്പതാംപ്രതി താഹ, അമ്പത്തിമൂന്നാം പ്രതി സുഹൈബ്, അമ്പത്തിനാലാം പ്രതി നിസാര്‍, അമ്പത്തിയഞ്ചാം പ്രതി താജുദ്ദീന്, അമ്പത്തിയെട്ടാം പ്രതി അസ്കര്‍, അമ്പത്തിയൊമ്പതാം പ്രതി നൗഷാദ്, അറുപതാം പ്രതി റഫി, എഴുപതാം പ്രതി അസ്ലം, എഴുപത്തിയൊന്നാംപ്രതി ഷാഫി, എഴുപത്തിരണ്ടാം പ്രതി മുനീര്‍, എഴുപത്തിനാലാം പ്രതി ഷാഫി, എഴുപത്തിയഞ്ചാം പ്രതി ഷുക്കൂര്‍, എഴുപത്തിയേഴാം പ്രതി സക്കീര്‍ ഹുസൈന്, എണ്‍പത്തിയാറാം പ്രതി മുഹമ്മദ് റഫി, തൊണ്ണൂറാം പ്രതി റഫീഖ്, നൂറ്റിയൊമ്പതാംപ്രതി കമറുദ്ദീന്, നൂറ്റിപ്പത്താം പ്രതി നവാവി, നൂറ്റിപ്പതിമൂന്നാംപ്രതി ഫൈസല്‍, നൂറ്റിപ്പതിനഞ്ചാം പ്രതി ഫാറൂഖ്, നൂറ്റിപ്പതിനേഴാം പ്രതി ടി.പി.മുസ്തഫ, നൂറ്റിനാല്പ്പത്തിയഞ്ചാം പ്രതി ജംഷീര്‍ എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇതിന് പുറമെ കേസിലെ നൂറ്റിമുപ്പത്തൊമ്പതാം പ്രതി മാറാട് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന സീമാന്തകത്ത് ലത്തീഫ് മതസ്ഥാപനം ദുരുപയോഗം ചെയ്തുവെന്ന കേസിലും ശിക്ഷിക്കപ്പെട്ടു. ഈ ശിക്ഷകള്‍ ഹൈക്കോടതി ശരിവെച്ചു.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: