പാലാ: കര്‍ക്കടക മാസത്തിലെ നാലമ്പല പുണ്യദര്‍ശനം ഇനി രണ്ട് നാള് കൂടി. ലക്ഷക്കണക്കിന് ഭക്തരാണ് ഇതിനോടകം നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയത്. രാമായണമാസത്തിലെ അവസാനത്തെ ഞായറായ ഇന്നലെ പൂണ്യദര്ശനത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
രാമപുരത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലായി സ്ഥിതി ചെയ്യുന്ന ശ്രീരാമ-ലക്ഷ്മണ -ഭരത- ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം തേടുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി ധാരാളം പേര് എത്തിയിരുന്നു. ഇന്നലെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്പ്പെടാതെയിരിക്കാന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. രാമപുരം ശ്രീരാമക്ഷേത്രത്തില്‍ തൊഴുത ശേഷം കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്നക്ഷേത്രം എന്നിവടങ്ങളില്‍ ദര്‍ശനം നടത്തി വീണ്ടും ഉച്ചപൂജയ്ക്ക് മുമ്പായി രാമപുരത്തെത്തി ശ്രീരാമസ്വാമിയെ തൊഴുന്നതോടെയാണ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: