കാഞ്ഞിരപ്പള്ളി: ദേശീയ പാതയില്‍ അപകട കുഴികളടയ്ക്കുന്നതിന് നടപടിയായെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. ടൗണിലെ വലിയ കുഴികള്‍ ദേശീയ പാത അധികൃതര്‍ ഷെല്‍ മാക്ക് ഉപയോഗിച്ച് താത്കാലികമായി നികത്തിയിട്ടുണ്ട്.
ചെങ്കല്ലപ്പടി മുതല്‍ ചോറ്റി വരെയും, ചിറ്റടി മുതല്‍ 31ാം മൈല്‍ വരെയുമുള്ള ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കും. കാഞ്ഞിരപ്പള്ളി മുതല്‍ ചോറ്റി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 20 ലക്ഷം രൂപയുടെ ജോലികളാണ് നടക്കുന്നത്. മഴമാറിയാല്‍ ഉടന്‍ പണി തുടങ്ങുമെന്ന് ദേശീയ വിഭാഗം അധികൃതര്‍ അറിയിച്ചു.
പൊന്‍കുന്നം ടൗണ്‍, കെവിഎംഎസ്. ജങ്ഷന്, കണ്ണാശുപത്രിപ്പടിക്ക് സമീപത്തെ വളവിലും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്ക് സമീപവും ടാറിങ് പൊളിഞ്ഞ് വലിയ കുഴികളാണ് രൂപപ്പെട്ടിരുന്നത്. ദേശിയ പാതയിലെ കോട്ടയം മുതല്‍ കുമളി വരെയുള്ള തകര്‍ന്ന് ഭാഗത്തെ അറ്റകുറ്റപ്പണികളുടെ ടെന്‍ഡര്‍ നടപടികള്‍ നടന്ന് വരികയാണെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. മഴയത്ത് ടാറിങ് നടത്തിയാല്‍ വേഗത്തില്‍ പൊളിഞ്ഞ് പോകുമെന്നതിനാലാണ് അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: