കൊല്ലം: വടക്കേവിള ശ്രീനഗറില്‍ പ്രിന്‍സിയുടെ വൃക്ക തകരാറായിട്ട് മൂന്നുവര്‍ഷമായി. ചികിത്സിക്കാന്‍ വേണ്ടി പിതാവ് തങ്കച്ചന് ഒരുപാട് ബുദ്ധിമുട്ടി. ഒടുവില്‍ പ്രിന്‍സിയുടെ ജീവന് നിലനിര്‍ത്താന്‍ വൃക്കമാറ്റിവയ്ക്കലല്ലാതെ മാര്‍ഗമില്ലാതായി.
പ്രിന്‍സി എന്ന ഇരുപതുകാരിയുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥന സഫലമാകുന്നു. വൃക്കനല്കാന് ജയില്‍ മോചിതനായ യുവാവ് രംഗത്തെത്തി. പരിശോധനകളെല്ലാം പൂര്‍ത്തിയായി. ഇനി ശസ്ത്രക്രിയയ്ക്ക് 15 ലക്ഷം രൂപ വേണം. അതിനായി കരുണയുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.
പാലക്കാട് പട്ടാമ്പി പള്ളിപ്പുറത്ത് പുള്ളിത്തടത്ത് വീട്ടില്‍ സുകുമാരനാണ് സൗജന്യമായി വൃക്ക നല്കുന്നത്്. സുകുമാരന്‍ പിതൃസഹോദരനെ കുത്തിക്കൊന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിനുള്ളിലെ വായനയും ചിന്തയുമാണ് സുകുമാരനെ ഈ സത്പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്.
ജയിലില്‍ വായിച്ച വൃക്കദാതാവ് ഉമാപ്രേമനെ കുറിച്ചുള്ള പുസ്തകവും പ്രേരണയായി. ഇപ്പോള്‍ പ്രിന്‍സിക്കും സുകുമാരനും എല്ലാ പിന്തുണയും നല്കി ഉമാപ്രേമനും രംഗത്തുണ്ട്. ശാന്തിമെഡിക്കല്‍ സംഘടനയുടെ അമരക്കാരി കൂടിയാണവര്‍.
ധനശേഖരണത്തിനായി ട്രാന്സ്ജെണ്ടര് വിഭാഗത്തിന്റെ കൂട്ടായ്മയായ ലവ്ലാന്‍ഡ് പ്രവര്‍ത്തകരും രംഗത്തുണ്ട്. പ്രിന്‍സിയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9446262925, 9447268987.
പ്രതികരിക്കാൻ ഇവിടെ എഴുതുക: