ലണ്ടന്‍: ഇതാദ്യമായി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ച ഇന്ത്യന്‍ ജവാവലിന് താരം ദേവീന്ദര്‍ സിങ്ങ് നിരാശപ്പെടുത്തി.ഫൈനലില്‍ 12-ാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു.
പതിമൂന്ന് പേര് പങ്കെടുത്ത ഫൈനലില്‍ 80.02 മീറ്റര്‍ താണ്ടാനെ ദാവീന്ദറിന് കഴിഞ്ഞൊള്ളൂ. മൂന്നാം ശ്രമത്തിലാണ് ദാവീന്ദര്‍ ഈ ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 75.40 മീറ്റര്‍ താണ്ടി.തോളിലെ പരിക്കുമായാണ് ദാവീന്ദര്‍ മത്സരിച്ചത്.
പരിക്കില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവയക്കാനാകുമായിരുന്നെന്ന് ദാവീന്ദര്‍ മത്സരശേഷം പറഞ്ഞു.ജര്മിനയുടെ ജൊഹന്നസ് വെട്ടര്‍ 89.89 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് സ്വര്‍ണം നേടി. ചെക്കിന്റെ യാക്കൂബ് വെളളിയും (89.73), പെറ്റര്‍ ഫ്രൈഡ്രിച്ച് വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: