മീനങ്ങാടി: സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക സമൂഹങ്ങള്‍ അതിക്രമത്തിനിരയായ സംഭവങ്ങളില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക സമൂഹങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വ്വ സീമകളും ലംഘിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ പ്രായ വ്യത്യാസമില്ലാതെ നടക്കുന്നത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സമ്പൂര്‍ണ്ണ മദ്യനിരോധന പ്രഖ്യാപനത്തെ അട്ടിമറിച്ച സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ലാഭകരമല്ലാത്തതും പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും വനവാസി സഹോദരങ്ങള്‍ക്ക് ദുരിത ജീവിതം സമ്മാനിക്കുന്നതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം.
ശബരിമല മേല്‍ശാന്തി നിയമനത്തിലും ക്ഷേത്ര പൂജ അവകാശത്തിലും യോഗ്യരായവര്‍ക്ക് ജാതി പരിഗണന നല്‍കാതെ നിയമനം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
താന്ത്രിക പ്രമുഖരും ആചാര്യന്മാരും 1987 ല്‍ പാലിയത്ത് ഒത്തുചേര്‍ന്ന് നടത്തിയ പാലിയം വിളമ്പരത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര ശ്രീകോവില്‍ പ്രവേശനത്തിന് യോഗ്യരായ പൂജകന്മാരെ നിയോഗിക്കേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. 2011 ല്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്ലിലെ ജനസംഖ്യാ നിയന്ത്രണ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം.
യോഗം സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി. ശിവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ആര്.വി. ബാബു, ഡോ. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സംഘടന സെക്രട്ടറി സി. ബാബു, സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന ട്രഷറര്‍ കെ. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: