ബെയ്ജിങ്: ദോക്ലാം പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈന നിലപാട് കൂടുതൽ കടുപ്പിക്കുന്നു. ലഡാക്കിലെ എല്‍എസി(ലൈന്‍ ഓഫ് ആക്ച്വുല്‍ കണ്ട്രോള്)ക്കു സമീപം ചൈന പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
അതേസമയം ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ വളരെ ദൃഢമാണെന്നും , പാലം നിര്‍മിക്കുന്നതിന് നരേന്ദ്രമോദി ഭരണഘടന ഉടനടി എതിര്‍പ്പ് പ്രകടിപ്പിക്കണമെന്നും ലഡാക് ഓട്ടോണമസ് ഹില്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ ഡോ. സോണാല്‍ ദാവ ലോപോ അറിയിച്ചു.
ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് ദോക് ലാം. അതിര്‍ത്തിയിലെ സിക്കിം മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദോക് ലാം പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് ദോക് ലാം പ്രശ്നങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്.
ഒന്നര മാസത്തോളമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം ഇപ്പോള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങളും ആശങ്കയോടെയാണ് സ്ഥിതിഗതികളെ നോക്കി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: