ന്യൂദല്‍ഹി: ലോകത്തെ തന്നെ നടുക്കിയ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം മറ നീക്കി പുറത്ത് വന്നു. ഗോരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുട്ടികളുടെ മരണത്തില്‍ കലാശിച്ച ദുരന്തത്തില്‍ ഡോ. കഫീല്‍ ഖാന് ഹീറോ അല്ല, മറിച്ച് വില്ലനാണെന്ന് തെളിയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഡോ കഫീല്‍ സ്വന്തമായി നടത്തുന്ന ക്ലിനിക്കിലേയ്ക്ക് ആശുപത്രിയില്‍ നിന്നും വന്‍തോതില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡോ. കഫീലിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് വന്നത്. ശിശുരോഗ വിഭാഗത്തിന്റെ തലവനായ ഡോ. കഫീല്‍ ഇതുവരെ പറഞ്ഞത് കള്ളമാണെന്ന് ഇതോടെ വെളിവാകുകയായിരുന്നു.
ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുമ്പേ ആരോഗ്യവകുപ്പിന് കത്തുകള്‍ അയച്ചിരുന്നുവെന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ താന്‍ സ്വന്തമായി ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങുകയായിരുന്നെന്നുമാണ് ഡോ.കഫീല്‍ പറഞ്ഞത്. ഇതോടെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ദൈവദൂതനെ പോലെ ഡോക്ടറെ വാഴ്ത്തുകയായിരുന്നു.
പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ഓക്സിജന്‍ സിലന്‍ഡറുകള്‍ ആശുപത്രിയിലെത്തിക്കുന്നത് വഴി ഡോ. കഫീലിനും ഡോ. രാജീവ് മിശ്രയ്ക്കും കമ്മീഷന് ലഭിക്കുന്നുണ്ടെന്നും മറ്റ് ഡോക്ടര്മാരുംം ജൂനീര് ഉദ്യോഗസ്ഥരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: