കുമാര്‍ കണ്ണൂര്‍: മൂന്നു വര്‍ഷത്തിനകം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കേരളത്തിന് സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമായ 20 ലക്ഷം ടണ്‍ പച്ചക്കറിയില്‍ ഏഴര ലക്ഷത്തിലേറെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ 63 ലക്ഷം വീടുകളിലും ചുരുങ്ങിയത് അഞ്ച് ഇനം പച്ചക്കറികളെങ്കിലും കൃഷി ചെയ്യണം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഓണത്തിന് ശേഷവും തുടരും. വീടുകളില്‍ ജൈവ പച്ചക്കറി പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിക്ക് വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഈ പദ്ധതി നടപ്പാവുന്നതോടെ അന്യസംസ്ഥാനങ്ങളിലെ വിഷമയമായ പച്ചക്കറികള്‍ കഴിക്കേണ്ട അവസ്ഥയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.കൃഷിവകുപ്പിന്റെ ഓണച്ചന്തകളില്‍ ഗുണനിലവാരം ഉറപ്പുവരുത്തി വകുപ്പിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും നാടന്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങിയവയും അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവന്നവയും പ്രത്യേകം സെക്ഷനുകളായാണ് വില്‍പ്പന നടത്തുക. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 3 വരെയായിരിക്കും ചന്തകള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളില്‍ പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും അവയെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളും പരിശോധനയും കൂടുതല്‍ കര്‍ക്കശമാക്കും. കശുവണ്ടി കോര്‍പറേഷന്റെ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന നൂതന പരിശോധനാ കേന്ദ്രത്തിന്റെ സേവനം പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തും. പരിശോധന കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് നാല് അത്യാധുനിക ലബോറട്ടറികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: