കൊച്ചി: മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. മാറാട് കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത് ഉമ്മന്‍ചാണ്ടിയാണ്. ഐസ്ക്രീം പാര്‍ലര്‍ കേസ്, പാമോയില്‍ കേസ് തുടങ്ങിയവ അട്ടിറിച്ചതു പോലെ മാറാട് കേസും അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു.
തിരുമേനിയെന്ന് കേള്‍ക്കുമ്പോള്‍ മൂത്രം പോകുമെന്നതിനാലാണ് നഴ്സിംഗ് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത്. ആത്മഹത്യാ ഭീഷണി മുഴക്കി നഴ്സുമാര്‍ അവിടെ കിടന്ന് മരണപ്പെട്ടിരുന്നെങ്കില്‍ കേരളത്തിന് അപമാനമാകുമായിരുന്നു. തിരുമേനിമാരും ഉമ്മന്‍ ചാണ്ടിയും ഒരേ സമുദായക്കാരാണ്. അവരെ പിണക്കിയാല്‍ പ്രശ്നമാകുമെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും വി.എസ് പറഞ്ഞു.
ഭൂമിദാനക്കേസില്‍ തന്നെ ജയിലിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തന്റെ ബന്ധുവിന് ഭൂമി അനുവദിച്ചത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെകരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ-സിപിഎം തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: