ലണ്ടന്‍: ഇനിയൊരിക്കലും മത്സരരംഗത്തേക്ക് തിരിച്ചവരില്ലെന്ന് ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്.ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ട്രാക്കിനെ വണങ്ങിയശേഷം പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബോള്‍ട്ട്.
ഒട്ടെറെ താരങ്ങള്‍ വിരമിച്ചശേഷം മടങ്ങിവന്ന് നാണംകെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഒരാളാകാന്‍ ഞാനാഗ്രിക്കുന്നില്ലെന്ന് ബോള്‍ട്ട് വ്യക്തമാക്കി.
എന്നെങ്കിലും മനസുമാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതുകാരനായ ബോള്‍ട്ടിന്റെ തിളക്കമാര്‍ന്ന കായിക ജീവതത്തിന്റെ അന്ത്യം ദൗര്ഭാഗ്യകരാമായിരുന്നു. 4-100 മീറ്റര്‍ റിലേയില്‍ മത്സരിക്കുന്നതിനിടയ്ക്ക് കാടലിടറിയ ബോള്‍ട്ട് ട്രാക്കില്‍ വീണു. മെഡലും നഷ്ടമായി.നേരത്തെ നടന്ന നൂറ് സ്പ്രിന്റിലും വേഗ രാജാവിന് കിരീടം നിലനിര്‍ത്താനായില്ല.
താനൊരു കോച്ചാകാണമെന്നാണ് തന്റെ കോച്ച് ഗ്ലെന്‍ മില്‍സിന്റെ ആഗ്രഹം. കോച്ചിന്റെ ജോലി എങ്ങിനെയാകുമെന്ന് കാത്തിരുന്നുകാണാമെന്ന് ബോള്‍ട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: