ഇടുക്കി: പാരമ്പര്യ വിളകള്‍ സമ്പൂര്‍ണ്ണ ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിലെ മികവും പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണവും മുന്‍നിര്‍ത്തി ഇടുക്കി തായണ്ണന്‍ കുടി മികച്ച കൃഷി നടത്തുന്ന വനവാസി ഊരായി കൃഷിവകുപ്പ് തിരഞ്ഞെടുത്തു.
വനവാസി പരമ്പരാഗത കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത വിളകളെ സംരക്ഷിക്കുന്നതിനും, കൃഷിയിലുളള താാ
ത്പര്യം വളര്‍ത്തി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് മറ്റ് അവാര്‍ഡുകള്‍ക്കൊപ്പം ഈ വര്‍ഷം മുതല്‍ മികച്ച കൃഷി നടത്തുന്ന വനവാസി ഊരിനുളള അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തിയത്. മറയൂര്‍ പ്രദേശത്ത് ചിന്നാര്‍ നദിയുടെ കരയിലുളള തായണ്ണന്‍ കുടി ഊരില്‍ 45 കൃഷി കുടുംബങ്ങളിലായി നൂറിലധികം ആള്ക്കാര് വസിക്കുന്നുണ്ട്. മുതുവാന്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. 42 ഏക്കറിലുളള ഇവരുടെ കൃഷിയിടത്തില്‍ ഒരു വര്‍ഷത്തില്‍ രണ്ട് കൃഷിയിറക്കുന്നു. ആദ്യ കൃഷിയില്‍ ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ മുതലായവ കൃഷി ചെയ്യുന്നു. രണ്ടാമത്തെ വിളയായി നെല്ല്, ബീന്‍സ്, മറ്റ് ശീതകാല പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. കൂടാതെ 5000 വാട്ട് ശേഷിയുളള ഒരു മിനി ജലവൈദ്യുത പദ്ധതി, സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്.
അത് ഇവര്‍ സ്വയം പ്രവര്‍ത്തിപ്പിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കൃഷി നിലത്തെ പരിപാവനമായി കണക്കാക്കുന്ന ഈ ഊരിലെ ജനത നഗ്നപാദരായേ കൃഷിയിടത്തില്‍ പ്രവേശിക്കാറുളളൂ. കൂടാതെ സമ്മിശ്ര പരിപാലനത്തിന്റെ ഭാഗമായി 50 ന് മുകളില്‍ പശുക്കളേയും 4000 ന് മുകളില്‍ ആടുകളേയും 1000 ന് മുകളില്‍ കോഴികളേയും
ഈ ഊരില്‍ വളര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: