തൊടുപുഴ: സ്പിരിറ്റ് ഇന്‍ ജീസസില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചു പിടിച്ച പാപ്പാത്തിച്ചോലയിലെ 300 ഏക്കര്‍ ഭൂമി വനംവകുപ്പിനെ ഏല്‍പ്പിക്കാന്‍ ജില്ലാഭരണകൂടം ശ്രമം തുടങ്ങി. കൈയേറ്റ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. റവന്യൂ വകുപ്പിലെ പരിമിതമായ ജീവനക്കാരെ വച്ച് കൈയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. വനംവകുപ്പിന് ഭൂമി കൈമാറിയാല്‍ കൈയേറ്റ ഭീഷണി ഒഴിവാകുമെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ നടന്ന വിവിധ ഡിപ്പാര്‍ട്ടുമെന്റ് മേധാവികളുടെ യോഗത്തില്‍ മൂന്നാര്‍ കെഡിഎച്ച് റിസര്‍വ് സംബന്ധിച്ച വിഷയം ദേവികുളം റേഞ്ച് ഓഫീസര്‍ ഉന്നയിച്ചിരുന്നു. മനുഷ്യവാസമില്ലാത്തതും, കൃഷിക്ക് ഗുണകരമല്ലാത്തതുമായ റവന്യൂ ഭൂമികള്‍ റിസര്‍വ്വിന് പുറത്തുണ്ടെങ്കില്‍ വനംവകുപ്പിന് കൈമാറാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പാപ്പാത്തിച്ചോലയും വനംവകുപ്പിന് കൈമാറാന്‍ പരിശോധന നടത്തണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. ഇതിനായി റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പാപ്പാത്തിച്ചോലയില്‍ വസ്തു ഏറ്റെടുക്കാനായി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പുരോഗതിയുണ്ടായില്ലെന്നാണ് വിവരം.
പാപ്പാത്തിച്ചോലയിലെ 300 ഏക്കറോളം വസ്തു കൃത്യമായി അളന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും റവന്യൂ വകുപ്പ് വീഴ്ച വരുത്തിയിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറിപോകുന്നതിന് മുന്‍പ് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാറോട് ഭൂമി അളന്ന് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അടുത്ത ദിവസം തന്നെ ഭൂമി അളക്കുമെന്നാണ് അഡീഷണല്‍ തഹസീല്‍ദാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: