കണ്ണൂര്‍: കോളറയടക്കമുള്ള ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ഭക്ഷ്യ വില്‍പ്പന വിതരണ കേന്ദ്രങ്ങളും പൊതുജനങ്ങളും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയിച്ചു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ നടത്തുന്നവര്‍ പാചകം ചെയ്യുവാന്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ.
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടിവെക്കണം. പാചകം ചെയ്യുന്നവര്‍ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പ് കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചി രിക്കണം.
ആഹാരം വിളമ്പുന്ന പാത്രങ്ങള്‍, വിളമ്പാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ തിളച്ചവെള്ളത്തില്‍ കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചൂടോടു കൂടിത്തന്നെ വിളമ്പണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫഌഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും നടത്തരുത്. ഈച്ചശല്യം ഒഴിവാക്കുക തുടങ്ങി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ജില്ലയില്‍ കോളറയടക്കമുള്ള ജലജന്യരോഗങ്ങള്‍ തടയാന്സാധിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: