ജമ്മു: ജമ്മു കാശ്മീരില്‍ ഇന്ത്യാ-പാക് നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാന് മരിച്ചു. അസം സ്വദേശിയായ ചന്ദര്‍ റായിയാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജമ്മു സെക്ടറിലാണ് പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ ആക്രമണം നടത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന് റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയത്. ബിഎസ്എഫ് തിരികെ വെടിവെച്ചെങ്കിലും അതിര്‍ത്തിയിലെ സമീപ പ്രദേശങ്ങളിലെ പോസ്റ്റുകളിലേക്കും പാക് സൈന്യം വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ വെടിവെപ്പ് തുടര്‍ന്നു.
ആര്.എസ് പുര സബ് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സൈനിക കേന്ദ്രം അറിയിച്ചു. പന്ത്രണ്ട് ദിവസത്തിനിടെ ഇതു ഒന്‍പതാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: