പാനൂര്‍: എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് പാനൂര്‍ മേഖലയില്‍ എബിവിപി വിദ്യാഭ്യാസബന്ദ് നടത്തി. പാനൂര്‍ നഗര്‍ പരിധിയിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനം സ്വാതന്ത്ര്യം നിഷേധിച്ച് അക്രമം നടത്തുന്ന എസ്എഫ്ഐ നിലപാടില്‍ പ്രതിഷേധിച്ച് നടത്തിയ വിദ്യാഭ്യാസ ബന്ദ് മേഖലയില്‍ പൂര്‍ണ്ണമായിരുന്നു. പാനൂര്‍ ബസ് സ്റ്റാന്റില്‍ പ്രതിഷേധ ധര്‍ണ്ണയും ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വരുണ്‍ പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ നടത്തുന്ന ഫാസിസത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സംഘടിക്കണമെന്നും സംഘടനാസ്വാതന്ത്ര്യത്തിനായുളള പോരാട്ടത്തില്‍ എന്നും മുന്‍നിരയില്‍ എബിവിപി ഉണ്ടാകുമെന്നും വരുണ്‍ പ്രസാദ് പറഞ്ഞു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് തന്നെ എസ്എഫ്ഐ ഭീകരതയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇവരാണ് കേരളത്തിനു പുറത്ത് ആസാദിക്കായി കപട മുറവിളിയുമായി കൂട്ടുകൂടുന്നതും. പല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥികളുടെ അവകാശത്തിനായുളള പോരാട്ടത്തില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിക്കുമ്പോള്‍ എസ്എഫ്ഐയ്ക്ക് ഒറ്റുകാരുടെ റോളാണ്. അതാണ് ലോ അക്കാദമി സമരത്തില്‍ കണ്ടത്. ജിഷ്ണു പ്രണോയിയുടെ ഘാതകര്ക്കൊപ്പം നിലയുറപ്പിച്ച സര്‍ക്കാറിനൊപ്പം നിന്നതും എസ്എഫ്ഐയുടെ വികൃതമുഖം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജില്ലാ കണ്‍വീനര്‍ പി.പി.പ്രിജു അധ്യക്ഷത വഹിച്ചു. ശിവന് ഹരീന്ദ്രന്‍ സ്വാഗതവും ശന്തനു എലാങ്കോട് നന്ദിയും പറഞ്ഞു. മിഥുന് മോഹന്‍, നകുല്‍ അണിയാരം, ഗീതിന് പാനൂര്‍, അഭിനവ് തൂണേരി, അര്ജുന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: