അയര്‍ക്കുന്നം: ശമ്പളകുടിശിഖ കിട്ടാത്തതിനെ തുടര്‍ന്നു ജീവനക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള അമയന്നൂര്‍ മലയാളം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളാണ് കമ്പനി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ എട്ടു മാസക്കാലമായി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട്. ഇതേ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികളടക്കം 45 ഓളം ജീവനക്കാര്‍ രാവിലെ മുതല്‍ സമരത്തിനിറങ്ങിയത്. മാസം അയ്യായിരം രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്.
സ്ഥിരമായി ശമ്പളം മുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിനെതിരെ ജീവനക്കാര്‍ ഇതിനു മുമ്പും സമരം ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സമരം ആദ്യമായിട്ടാണ.് എഴുപത് ലക്ഷം രൂപയുടെ ഗ്രാന്റ് ഉടന്‍ ലഭിക്കുമെന്നും ഈ തുക ലഭ്യമായാല്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ശമ്പളം നിക്ഷേപിക്കുമെന്ന ധാരണയില്‍ സമരം അവസാനിപ്പിച്ചു. തൊഴിലാളികളുമായി നേതാക്കള്‍, ജില്ലാ ലേബര്‍ ഓഫീസര്‍, പോലീസ്, എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്്. സ്പിന്നിംഗ് മില്‍ സ്്ഥാപിതമായ കാലം മുതലെ പല നടപടികളും ദുരൂഹമായിരുന്നു. കമ്പനിക്ക് കിട്ടുന്ന ഗ്രാന്റില്‍ ഭരണസമിതി അംഗങ്ങള്‍ തിരിമറി നടത്താറുള്ളതായി വ്യപകമായി ആരോപണമുണ്ട്്. ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ളവരാണ് ഭരണ സമിതി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: