മൂവാറ്റുപുഴ: ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണ്ണമായും നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ 14,358 റേഷന്‍ വ്യാപാരികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. 2016 നവംബറില്‍ ഭാഗികമായി ഭക്ഷ്യസുരക്ഷ നടപ്പാക്കിയെങ്കിലും അഞ്ച് വ്യവസ്ഥകളില്‍ ഒരെണ്ണം മാത്രമേ ഇതുവരെ നടപ്പാക്കിയിട്ടുള്ളൂ. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വാതില്‍പ്പടി വിതരണം നടപ്പാക്കിയെങ്കിലും റേഷന്‍കടകളില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ അളവിലും തൂക്കത്തിലും കൃത്യമായി ലഭിക്കുന്നില്ല.
ഇതിന്റെ പിന്നില്‍ വകുപ്പ്തല ഉദ്യോഗസ്ഥരും കരാറുകാരും തൊഴിലാളികളുമാണ്. ഡിപ്പോകളില്‍ ഇലക്ട്രോണിക് ത്രാസുകള്‍ സ്ഥാപിക്കാത്തതിനാല്‍ ചാക്കുകളിലെ ഭക്ഷ്യവസ്തുക്കളുടെ കുറവ് റേഷന്‍ കടക്കാര്‍ക്ക് വന്‍സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.
കമ്പ്യൂട്ടറൈസേഷനും ഇ-ഫോസ് മെഷീനും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ മെയ് 31ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തോളമായി കമ്മീഷന്‍പോലും ലഭിക്കാത്തവസ്ഥയാണ്. റേഷന്‍കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിതരണം കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: