തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസിലെ നാലു പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കോര്പ്പറേഷന് കൗണ്‍സിലറുമായ ഐ.പി.ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രിജില്‍ സാജ് കൃഷ്ണ, ജെറിന്, സുകേശ് എന്നിവര്‍ക്കാണ് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്.
ആക്രമണം നടന്ന കുന്നുകുഴി വില്ലേജില്‍ വാര്‍ഡ് കൗണ്‍സിലറായ ഐ.പി.ബിനു പ്രവേശിക്കരുതെന്നും തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ജൂലൈ 28നാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തു, പോലീസുകാരെ അസഭ്യം പറഞ്ഞു എന്നീ രണ്ട് കേസുകളിലാണ് ജാമ്യം.
പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും നാശനഷ്ടങ്ങള്‍ കണക്കാക്കുകയോ പോലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചതിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയോ ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: