ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്ക് രാഷ്ട്രീയ അഭയം നല്‍കുമെന്ന് ഇക്വഡോര്‍. വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടന്റെ എതിര്‍പ്പ് മറികടന്നാണ് ഇക്വഡോര്‍ അസാഞ്ചെയ്ക്ക് അഭയം നല്കാന് തീരുമാനിച്ചത്.
സ്വീഡനില്‍ അസാഞ്ചെയ്ക്ക് നീതിപൂര്‍വ്വകമായ വിചാരണ ലഭിക്കില്ലെന്ന് ഇക്വഡോര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയിലാണ് ഇപ്പോള്‍ അസാഞ്ചെ ഉള്ളത്. പീഡന കേസില്‍ അസാഞ്ചിനെ സ്വീഡന് കൈമാറുമെന്ന സാഹചര്യത്തിലാണ് ഇക്വഡോര്‍ എംബസില്‍ അഭയം തേടിയത്. തന്നെ സ്വീഡന് കൈമാറിയാല്‍ തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്ന് ഭയക്കുന്നതായി അസാന്‍ജ് പറഞ്ഞിരുന്നു.
2010ലാണ് അസാഞ്ചിന്റെ വിക്കിലീക്സ് അമേരിക്കയുടെ രഹസ്യ നയതന്ത്രകേബിള് സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തങ്ങളെ ലൈംഗികമായി അസാഞ്ചെ പീഡിപ്പിച്ചെന്ന് മുന്‍ വിക്കിലീക്സ് സഹപ്രവര്‍ത്തകരായ രണ്ടു സ്ത്രീകള്‍ ആരോപിച്ചു.
ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് അസാഞ്ചെയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: