വാഷിംഗ്ടണ്‍: പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ഫരീദ് സക്കറിയയുടെ സസ്പെന്ഷന് സി.എന്‍.എന്നും ടൈമും പിന്‍വലിച്ചു. സാഹിത്യ ചോരണത്തിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫരീദ് സക്കറിയയെ ഇരു മാധ്യമസ്ഥാപനങ്ങളില്‍ നിന്നും സസ്പെന്റ് ചെയ്തത്.
ടൈമി’ല്‍ എഴുതിയ ലേഖനത്തില്‍ സാഹിത്യ ചോരണം നടത്തിയെന്ന് അംഗീകരിച്ച സഖറിയ സംഭവത്തില്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ സക്കറിയയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത തെറ്റാണു സക്കറിയ ചെയ്തതെന്നു ടൈം മാസിക, സിഎന്‍എന്‍ അധികൃതര്‍ പറഞ്ഞു.
ടൈമില്‍ പ്രസിദ്ധീകരിക്കുന്ന സക്കറിയയുടെ കോളത്തിന്റെ പ്രസിദ്ധീകരണം തുടരുമെന്നും സി.എന്‍.എന്നില്‍ സക്കറിയ അവതരിപ്പിച്ചിരുന്ന പരിപാടിയുടെ സംപ്രേക്ഷണവും പുനരാംരംഭിക്കുമെന്നും ഇരു മാധ്യമസ്ഥാപനങ്ങളിലെ വക്താക്കളും അറിയിച്ചു. ടൈം മാസികയില്‍ എഡിറ്ററും സിഎന്എന്നില് അവതാരകനുമാണ് ഫരീദ് സക്കറിയ.
മുംബൈയില്‍ ജനിച്ച് യേല്‍, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ നാല്‍പ്പത്തിയെട്ടുകാരനായ സഖറിയ, ‘വാഷിങ്ടണ്‍ പോസ്റ്റി’ലെ കോളമിസ്റ്റും എഴുത്തുകാരനുമാണ്. വാഷിങ്ടണ്‍ പോസ്റ്റില്‍ സക്കറിയ വിദേശകാര്യം, വാണിജ്യം, അമേരിക്കന്‍ വിദേശനയം എന്നീ വിഷയങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നത്.
ഫോറിന് അഫയേഴ്സ് മാഗസിന് മാനേജിങ് എഡിറ്റര്‍, ന്യൂസ് വീക്ക് ഇന്റര്‍നാഷണല്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന മേഖലയ്ക്കു നല്കിയ സംഭാവനകള്‍ക്ക് 2010ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: