ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതര്‍ ആലപ്പുഴ ലേക് റിസോര്‍ട്ടില്‍ പരിശോധന നടത്തി.
നഗരസഭാ എന്‍ജിനീയറും റവന്യൂ ഓഫീസറുമാണ് പരിശോധനക്ക് എത്തിയത്. അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.
ഇതിനിടെ, മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്നും നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ത്താണ്ഡം കായലിലേക്ക് മാര്‍ച്ച് നടത്തി. ആരോപണവിധേയനായ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: