ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കിടെ പന്ത് തലയില്‍ കൊണ്ട് ബാറ്റ്സ്മാൻ മരിച്ചു. സുബൈര്‍ അഹമ്മദ് എന്ന കളിക്കാരന്റെ തലയില്‍ ബൗണ്‍സര്‍ ഇടിക്കുകയായിരുന്നു. മര്‍ദാനില്‍ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. പാക് ക്രിക്കറ്റ് ബോര്‍ഡാണ് സുബൈര്‍ മരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഓഗസ്റ്റ് പതിനാലിനാണ് സുബൈറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടി ട്വന്റി ടീമായ ക്വെറ്റ ബെയേഴ്സ് എന്ന ടീമിനുവേണ്ടി നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് സുബൈര്‍. ഇതില്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തു.
ക്രിക്കറ്റില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയാണ് സുബൈറിന്റെ മരണം സൂചിപ്പിക്കുന്നതെന്ന് പി.സി.ബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: