തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാകുന്നു. 2009 ല്‍ പത്തനംതിട്ടയില്‍ നിന്ന് രണ്ട് എംബിഎ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്നേഹം നടിച്ച് മതംമാറ്റി തട്ടിക്കൊണ്ടുപോയെന്ന കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് ലൗ ജിഹാദ് മുന്‍പ് ചര്‍ച്ചയായത്. രക്ഷാകര്‍ത്താക്കളുടെ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച ഹൈക്കോടതി വിശദമായി അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചു. മിക്ക ലൗ ജിഹാദ് സംഭവങ്ങളിലും പെണ്‍കുട്ടികളെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോകുന്നത് ക്രിമിനലുകളാണ്. ഇവരെ സംരക്ഷിക്കുന്നത് മുസ്ലിം സംഘടനകളും.
പത്തനംതിട്ടയിലെ വിദ്യാര്‍ഥിനികള്‍ താമസിച്ച ഹോസ്റ്റല്‍ മുറി പരിശോധിച്ച പോലീസ് ഇരുവരും ഇസ്ലാമിലേക്ക് മാറിയതായി കണ്ടെത്തി. മുറിയില്‍ നിന്ന് ലഭിച്ച 150 ലധികം ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ച പോലീസ് കേസ് ഡയറിയില്‍ രേഖപ്പെടുത്തിയ വാക്കായിരുന്നു ലൗ ജിഹാദ്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റി വിവാഹംചെയ്യാനുള്ള സംഘടിതശ്രമം വര്‍ഷങ്ങളായി നടന്നുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. അന്വേഷണം അപകടമാണെന്ന് തിരിച്ചറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ എതിര്‍കക്ഷികള്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേസ് തീര്‍പ്പാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെയും കൊണ്ട് മടങ്ങി. രാഷ്ട്രീയഇടപെടല്‍ മൂലം വികലമായ പോലീസ് റിപ്പോര്‍ട്ടാണ് ഹൈക്കോടതിയിലെത്തിയത്.
2011 ല്‍ ലീഗുള്‍പ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അന്വേഷണം മരവിച്ചു. കേരളത്തില്‍ 2007 ന് ശേഷം നാലായിരത്തിലധികം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായി.
ലൗ ജിഹാദിനിരയായ നിരവധി പെണ്‍കുട്ടികള്‍ മതം മാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൊടിയ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്. കോഴിക്കോട് ഒരു പ്രമുഖ ജ്വല്ലറി കേന്ദ്രീകരിച്ചു നടന്ന ലൗ ജിഹാദില്‍ ഒരു സീരിയല്‍ നടിയാണ് കൊല്ലപ്പെട്ടത്. കേസില്‍ സ്വര്ണക്കടത്തുകാരന് ഫയാസിന് ബന്ധമുണ്ടെന്ന പരാതി ഉയര്‍ന്നെങ്കിലും അന്വേഷണം നടന്നില്ല. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി കളമശ്ശേരിയില്‍ കൊല്ലപ്പെട്ടതും സമാനസംഭവമാണ്.
2016 ല്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയും ദന്തല്‍ വിദ്യാര്‍ഥിനിയുമായിരുന്ന നിമിഷ ഇസ്ലാം മതം സ്വീകരിച്ച് സിറിയയിലേക്ക് ഭര്‍ത്താവുമൊന്നിച്ച് കടന്നെന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ക്രിസ്തുമത വിശ്വാസിയായിരുന്ന നിമിഷയുടെ ഭര്‍ത്താവും ഇസ്ലാംമതം സ്വീകരിച്ച് യഹിയ എന്ന് പേരുമാറ്റിയിരുന്നു. യഹിയയുടെ അനുജനെയും ഭാര്യയെയും ഇവരോടൊപ്പം കാണാതായിരുന്നു. അവസാനം ഇവര്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: