തളിപ്പറമ്പ്: പന്ത്രണ്ട് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തോട്ടാറമ്പ് സ്വദേശി രമേശന് (40)ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷത്തിനിടയില്‍ നൂറിലേറെ തവണ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി. തളിപ്പറമ്പ് നഗരസഭാ പരിധിക്കുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി പട്ടുവം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് പഠിക്കുന്നത്. വൃക്കരോഗിയായ പിതാവ് മംഗലാപുരത്ത് ചികിത്സയിലായതോടെ പെണ്‍കുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസം. അവിടെവെച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീകവുമായി തകര്‍ന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോടും അധ്യാപികയോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നാട്ടുകാരറിഞ്ഞതോടെ പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: