ചിറ്റാരിപ്പറമ്പ്: മാനന്തേരി വണ്ണാത്തിമൂലയില് സിപിഐ നേതാവ് സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡ് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസ് ഒതുക്കിത്തീര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സിപിഐ പ്രാദേശിക നേതാവ് പാറായി പുരുഷോത്തമന് സിപിഎമ്മിന്റെ പ്രചാരണബോര്‍ഡ് നശിപ്പിച്ചത്. ചിറ്റാരിപ്പറമ്പ് പ്രദേശത്ത് വ്യാപകമായ കലാപമുണ്ടാക്കുന്നതിന് സിപിഐ ഉന്നത നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ബോര്‍ഡ് നശിപ്പിക്കലെന്ന് ആരോപണമുയര്‍ന്നിരുന്നു. ബോര്‍ഡ് നശിപ്പിക്കുന്നത് വണ്ണാത്തിമൂലയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കൊണ്ടാണ് യഥാര്‍ത്ഥപ്രതിയെ തിരിച്ചറിയാനായത്. ബോര്‍ഡുകള്‍ നശിപ്പിച്ചതിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു സിപിഐ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ദിവസം സിപിഐയുടെ ഒരു ജനപ്രതിനിധി ഉള്‍പ്പടെയുള്ള സംഘം വണ്ണാത്തിമൂലയിലെത്തി കൃത്യമായ ആസൂത്രണം നടത്തിയിരുന്നു.
നേരത്തെയും പ്രദേശത്ത് സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. ബിജെപി-സിപിഎം നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തി ജില്ലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന് ശ്രമിക്കുന്നതിനിടെയാണ് സിപിഐ നേതാവ് തന്നെ സിപിഎം പ്രചാരണ ബോര്‍ഡ് നശിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം പരിഗണിക്കാതെ പുരുഷോത്തമനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ട് പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ പ്രദേശത്തെ നിരവധി കേസുകളിലെ യഥാര്‍ത്ഥ പ്രതികള്‍ അഴിക്കുള്ളിലാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: