ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത മത്സരത്തിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അവര്‍ ഹോഫെന്‍ഹീമിനെ തോല്‍പ്പിച്ചു. രണ്ടാം പാദ മത്സരം ആന്‍ഫീല്‍ഡില്‍ 23 ന് നടക്കും.
അവസാന നിമിഷങ്ങളില്‍ വീണ സെല്‍ഫ് ഗോളാണ് ഹോഫെന്ഹീമിന് തോല്‍വി സമ്മാനിച്ചത്. തുടക്കത്തില്‍ തന്നെ ലിവര്‍പൂള്‍ ഗോളി സൈമണ്‍ മഗ്നോലറ്റ് പെനാല്‍ക്കി കിക്ക് രക്ഷപ്പെടുത്തി. 35-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നിലെത്തി.പതിനെട്ടുകാരനായ പ്രതിരോധ നിരക്കാരന് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഫ്രീക്കിക്കിലൂടെയാണ് ഗോള്‍ നേടിയത്. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കകാന് ആതിഥേയ ടീമിന് അവസരം ലഭിച്ചു. പക്ഷെ സാന്ദ്രോ വെങ്ങറുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.
ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിന് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചു. റോബര്‍ട്ടിന്റെ ഷോട് പക്ഷെ ഗോളി രക്ഷപ്പെടുത്തി. 75-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ മാര്‍ക്ക് അവസാന നിമിഷങ്ങളില്‍ ഒരുഗോള്‍ മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: