നാഗ്പൂര്‍: ആസ്സാമിലെ കലാപത്തിന് കാരണക്കാരായ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. തദ്ദേശീയ ജനവിഭാഗമായ യഥാര്‍ത്ഥ പൗരന്മാരും ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരും തമ്മിലാണ് ആസ്സാമില്‍ ഇപ്പോഴത്തെ പ്രശ്നം, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണം. ഇത്തരക്കാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി നാട് കടത്തണം. ഒട്ടുംവൈകാതെ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കണം. ഇതനുസരിച്ച് വേണം പൗരന്മാരല്ലാത്തവരെ കൈകാര്യം ചെയ്യേണ്ടത്, സഹസര്‍കാര്യവാഹ് പറഞ്ഞു.സമാധാനവും സൗഹൃദവും ഉറപ്പുവരുത്തണമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ സഹസര്‍കാര്യവാഹ് ആഹ്വാനം ചെയ്തു. ഇപ്പോഴത്തെ അവസ്ഥ മുതലെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ഇതിനായി പ്രത്യേകം ശ്രദ്ധചെലുത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: