അമ്പലപ്പുഴ: അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ കോടി അര്‍ച്ചനയ്ക്ക് തുടക്കമായി. സപ്തംമ്പര്‍ പതിനാലു വരെ നീണ്ടു നില്ക്കുന്ന കോടി അര്‍ച്ചനയുടെ വരവറിയിച്ച് ശിവഗിരിയില്‍ നിന്നും ആരംഭിച്ച മംഗളദീപ ഘോഷയാത്രയും പിറവം പടവത്തു മനയില്‍ നിന്ന് പ്രയാണമാരംഭിച്ച വിഗ്രഹഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളില്‍ നല്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വാദ്യമേളങ്ങളുടേയും താല പൊലിയുടേയും അകമ്പടിയില്‍ ബുധനാഴ്ച രാത്രി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അറുപതോളം യജ്ഞാചാര്യന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സഹസ്രകലശത്തോടെ ആരംഭിച്ച കോടി അര്‍ച്ചനയ്ക്ക് വടക്കന്‍ പറവൂര്‍ രാഗേഷ് തന്ത്രി നേതൃത്വം നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ 8 വരെ പുത്തില്ല രാമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുറജപത്തോടെ സഹസ്രകലശവും കോടി അര്‍ച്ചനയും ലക്ഷദീപവും തുടങ്ങും. പകല്‍ 5 ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും. ശിവസ്വരൂപാനന്ദ സ്വാമി ഗ്രന്ഥസമര്‍പ്പണം നടത്തും. കെ.സി. വേണുഗോപാല്‍ എംപി, വിവേകാനന്ദ അമൃതാനന്ദ സ്വാമി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യസേവക് മൂര്‍ത്തി കാളിദാസ ഭട്ട് യജ്ഞവേദിയില്‍ ഭദ്രദീപ പ്രകാശനവും മഹാസങ്കല്പവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: