വൈക്കം: നഗരസഭ കാര്യാലയം മുതല്‍ ക്ഷേത്ര ഗോപുരത്തിന്റെ പടിഞ്ഞാറെ നടക്ക് സമീപം വരെ മാലിന്യ കൂട്ടിയിട്ടുന്നതില് ചില ഗൂഡ ശക്തികള്‍ക്ക് പങ്കുള്ളതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. നഗരത്തില്‍ മാത്രം നിരവധി പ്രദേശത്താണ് ദിവസങ്ങളായ മാലിന്യം പ്ലാസ്റ്റിക്ക് കവറില്‍ കൂന്ന് കൂടി കടക്കുന്നത്.
ഇതൂമൂലം തെരുവു നായിക്കളുടെ ശല്യവും വദ്ധിച്ചിട്ടുണ്ട്. തിരദ്ദേശ മേഖലയായ വൈക്കത്ത് പകര്‍ച്ച പനി, ഡങ്കിപ്പനി, കോളറ, ടൈഫോയിഡ് തുടങ്ങിയവ വ്യാപകമാകുന്നുണ്ട്. നഗരസഭയുടെ കെടൂകാര്യസ്ഥതയാണ് ഈ അവസ്ഥക്ക് കാരണം.ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിച്ചു നഗരത്തിലൂടെ കുട്ടികളെ നിരത്തി നടത്തിയ ഘോഷയാത്രയില്‍ മുന്‍നിരയില്‍ നിന്ന നഗരസഭ ഭരണാധികരികള്‍ കോമാളി വേഷം കെട്ടുകയാണ്. നഗരത്തിലെ മാലിന്യങ്ങള്‍ അടയന്തരമായി മാറ്റിയില്ലെങ്കില്‍ ജനങ്ങളെ മുന്‍ നിറുത്തി ശക്തമായ സമരം നടത്തുമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് കമ്മറ്റി അറിയിച്ചു.
പ്രതിഷേധയോഗത്തില്‍ താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് എം.പി.അപ്പു അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് എം.വി. സനല്‍, ജില്ലാ സെക്രട്ടറി കെ.ഡി. സന്തോഷ്, താലൂക് ജനറല്‍ സെക്രട്ടറി സി.ആര്. ശ്രീകുമാര്‍, മനോജ് ഉദയാനാപുരം, അര്ജുന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: