കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അപേക്ഷ മാറ്റിയത്. ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും .
പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍ക്ക് ഇന്ന് ഹാജരാകാന്‍ സാധിക്കില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ദിലീപ് ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 10 നാണ് ദിലീപ് രണ്ടാമത് ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് വേണ്ടി പ്രശസ്ത അഭിഭാഷകന് ബി രാമന് പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്ന് തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നതാണ് ദിലീപിന്റെ പുതിയ വാദം. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ്, മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസിനെയും ഈ ഗൂഢാലോചനക്കാര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: