കൊല്ലം: സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എതിരെ ഇടത് സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ രംഗത്ത്. ജോയിന്റ് കൗണ്‍സിലിന്റെ കീഴിലുള്ള കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനാണ് കോഴിക്കോട് ചെമ്പനാട് വില്ലേജ് വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കും മാധ്യമവിചാരണകള്‍ക്കും എതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ഇടതുസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിലീഷ് തോമസിന്റെ നിരപരാധിത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ആത്മഹത്യാപ്രേരണാകുറ്റം പിന്‍വലിക്കണമെന്നും നിയമപരമായി ലഭ്യമാകാത്ത സേവനങ്ങള്‍ക്ക് ആത്മഹത്യാ ഭീഷണിയുമായി വില്ലേജ് ഓഫീസുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അവസ്ഥ തടയണമെന്നുമാണ് ആവശ്യം.
ആത്മഹത്യചെയ്ത ജോയിയുടെ ആവശ്യം നിയമപരമല്ലെന്നാണ് സംഘടനയുടെ നിലപാട്. അഴിമതിക്കാരെ ഒറ്റപ്പെടുത്തണമെന്നും സത്യസന്ധരായ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന താലൂക്ക്തോറും ജനസൗഹൃദ സദസുകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: