ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തെഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയെ സമീപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയത് ചോദ്യം ചെയ്താണ് ബല്‍വന്ത് സിങ് ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടുകളുടെ സാധുത പരിശോധിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് ബല്‍വന്ത് സിങ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ചട്ടം ലംഘിച്ച് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുക്കിയത്.
ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, അഹമ്മദ് പട്ടേല്‍ എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: