ആലപ്പുഴ: കടല്‍ക്ഷോഭത്തില്‍നിന്ന് തീരം സംരക്ഷിക്കാന്‍ കയര്‍ ലാറ്റക്സ് ബാഗുകള്‍ ഉപയോഗിക്കുന്നതും ജൈവവേലി തീര്‍ക്കുന്നതും ഫലപ്രദമെന്ന് വിദഗ്ദ്ധര്‍. ഇതുസംബന്ധിച്ചു നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കടലില്‍ കല്ലിടുന്നതിനേക്കാള് നല്ലത് കയര്‍ ഇടുന്നതാണെന്ന് പ്രൊഫ. ആര്.വി.ജി. മേനോന് പറഞ്ഞു. രണ്ടു വര്‍ഷം വരെ ബാഗുകള്‍ നിലനില്ക്കും. മാരാരിക്കുളത്ത് സ്ഥാപിച്ച കയര്‍ ബാഗുകള്‍ ഫലപ്രദമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ. ജോഷി പറഞ്ഞു.
പ്രാദേശിക പ്രത്യേകതകളും തിരയുടെ ശക്തിയും അനുസരിച്ച് ശാസ്ത്രീയമായി ബാഗുകള്‍ ഉപയോഗിക്കണമെന്നും ദുരന്തനിവാരണ സമിതി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എം. കുര്യാക്കോസ് പറഞ്ഞു. കയറുപയോഗിച്ചുള്ള ബാഗുകളുടെ ഉപയോഗം മണ്ണൊലിപ്പിനെ തടയുന്നതും പരിസ്ഥിതിക്ക് അനുയോജ്യവും ചെലവുകുറഞ്ഞതുമാണെന്ന് സെമിനാര്‍ വിലയിരുത്തി. രണ്ടു മീറ്റര്‍ നീളത്തില്‍ 1.4 മീറ്റര്‍ വീതിയില്‍ നെയ്തെടുക്കുന്ന സഞ്ചികളില്‍ തീരത്തെ മണ്ണ് നിറച്ച് പ്രത്യേക രീതിയില്‍ അട്ടിയിട്ടാണ് കടല്‍ഭിത്തി നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: