അമ്പലപ്പുഴ: അറവുകാടമ്മയുടെ തിരുനടയില്‍ കോടി അര്‍ച്ചനയ്ക്ക് തിരിതെളിഞ്ഞു. ഇന്നലെ ക്ഷേത്രസന്നിധിയില്‍ ആയിരകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ ശിവ സ്വരൂപാനന്ദ സ്വാമി ഭദ്രദീപം തെളിച്ചാണ് കോടി അര്‍ച്ചനയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. ആദ്ധ്യാത്മിക അന്തരീക്ഷത്തില്‍ നെല്ലും പതിരും തിരിച്ചറിയുവാനുള്ള വിവേകം ഹിന്ദു ജനതയ്ക്ക് നഷ്ടമായതാണ് മത പരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ സംഭവിക്കാന്‍ കാരണമെന്ന് ശിവസ്വരൂപാനന്ദ പറഞ്ഞു.
ഭാരതീയ ആചാര പ്രകാരം ഈശ്വരചൈതന്യം ഗ്രാമങ്ങളിലും, സജ്ഞനങ്ങളിലും, ദുര്ജ്ജനങ്ങളിലും ഒഴുകി എത്തും. ഉയര്‍ന്നുപൊങ്ങി ഒഴുകുന്ന ജ്ഞാന പ്രവാഹമാണ് ഉത്സവം. ക്ഷേത്രം കലശ കുടവുമാണ്. ഭാരതത്തിലെ എല്ലാ ഋഷിമാരും ഉപാസനയുടെ രഹസ്യം പറഞ്ഞിട്ടുമുണ്ടന്നും ഇക്കാരണത്താല്‍ തന്നെ കോടി അര്‍ച്ചന പോലുള്ള ചടങ്ങുകള്‍ ഹൈന്ദവന്റെ ധാര്‍മ്മിക മൂല്ല്യങ്ങള്‍ ഉയര്‍ത്തുവാന്‍ സഹായിക്കുമെന്നും ശിവ സ്വരൂപാനന്ദപറഞ്ഞു.
ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. കിഷോര്‍ കുമാര്‍ അദ്ധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് യജ്ഞവേദിയില്‍ കൊല്ലൂര്‍ മൂകാംബിക മുഖ്യസേവക് മൂര്‍ത്തി കാളിദാസ ഭട്ട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രയോഗം സെക്രട്ടറി പി.റ്റി. സുമിത്രന് സ്വാഗതവും ഖജാന്‍ജി ജി. നീലാംബരന്‍ നന്ദിയും രേഖപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എംപി, ക്ഷേത്രം തച്ചന് ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: