അടിമാലി: കനത്ത മഴയെത്തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് ഈ വര്‍ഷം മൂന്നാം തവണയും തുറന്നു. നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെ രണ്ടു ഷട്ടറുകള്‍ തുറന്നു. എട്ട് മണിയോടെ ഒരു ഷട്ടര്‍ അടച്ചു. 357 അടി വെള്ളമാണ് ഡാമിലെ സംഭരണ ശേഷി. ഒരു ഷട്ടര്‍ തുറന്നു കിടന്നിട്ടും 356.5 അടിയാണ് ജലനിരപ്പ്.
അണക്കെട്ട് തുറന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് സംഭവിക്കുന്നത്. ഇരുവശങ്ങളിലും കൃഷി സ്ഥലങ്ങളുള്ള ഏക അണക്കെട്ടാണ് ഇത്. വര്‍ഷങ്ങളായി കൃഷിപ്പണികളെത്തുടര്ന്ന് ഡാമില്‍ മണ്ണൊഴുകിയെത്തി ജലസംഭരണ ശേഷി കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
മണല്‍വാരലിനെത്തുടര്‍ന്ന് പള്ളിവാസല്‍ പവര്‍ഹൗസിന്റെ സമീപ പ്രദേശങ്ങളില്‍ ആഴം കൂടാനിടയായ തൊഴിച്ചാല്‍ സംഭരണശേഷി അടിയ്ക്കടി കുറയുന്ന സാഹചര്യമാണ്. ഏതാനും വര്‍ഷം മുമ്പ് ഡാമിലെ വെള്ളം പൂര്‍ണമായി ഒഴുക്കിക്കളഞ്ഞ് അറ്റകുറ്റപ്പണികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. ശക്തമായ മഴ പെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: