കോട്ടയം: പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് സി.പി.എമ്മിനെതിരെ വീണ്ടും കാനം രാജേന്ദ്രന് രംഗത്ത്. പരസ്യ പ്രസ്താവന വിലക്കിയാലും സി.പി.ഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
ട്രേഡ് യൂണിയന് രംഗത്തില്ലാത്ത വൈക്കം വിശ്വന് എ.ഐ.ടി.യു.സിയെ വിമര്‍ശിക്കേണ്ട. ഭരണം മാറുന്നതിന് അനുസരിച്ച് നിലപാട് മാറ്റുന്നത് ആരാണെന്ന് അറിയാമെന്നും ചരിത്രം പറയുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കരുതെന്നും കാനം പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്.
ചരിത്രം എല്ലാവരുടെയും മുന്നില്‍ തുറന്ന പുസ്തകമാണ്. സ്വാര്‍ഥ താല്പര്യത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നത് ഒട്ടും ശരിയല്ലെന്നും കാനം പറഞ്ഞു. സംസ്ഥാനത്തെ സി.പി.എം-സി.പി.ഐ നേതാക്കളുടെ പരസ്യ പ്രസ്താവന രൂക്ഷമായതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: