തലശ്ശേരി: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പെരിങ്ങത്തൂരിലെ ചാക്കേരി താഴെകുനിയില്‍ റീജയുടെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തി അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് മഹിളാ ഐക്യവേദി അധികൃതരോടാവശ്യപ്പെട്ടു. കേരളത്തില്‍ വ്യാപകമായി നടക്കുന്ന ലൗജിഹാദിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റീജയുടെ കൊലപാതകമെന്നും അവരുടെ കുടുംബം ഇപ്പോള്‍ അനാഥമായിരിക്കുകയാണെന്നും ഹൈന്ദവ സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്നും മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമന് പ്രസ്താവിച്ചു. റീജയുടെ അവസ്ഥ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഹൈന്ദവ സ്ത്രീകള്‍ സദാ ജാഗരൂകരായിരിക്കണമെന്നും ഈ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും റീജയുടെ വീട് സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷയോടൊപ്പം ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം, സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവ്, ജില്ലാ സംഘടനാ സെക്രട്ടറി പ്രേമന് കൊല്ലംപറ്റ, ജനറല്‍ സെക്രട്ടറി ദയാനന്ദന് പള്ളൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: