കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ തുറന്നു. റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ നിന്നു മൂന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലേക്കു എത്തുന്നവര്‍ക്കായാണ് ലിഫ്റ്റുകള്‍ തുറന്നുകൊടുത്തത്. റെയില്‍വേ സ്റ്റേഷനിലെ കിഴക്കേ കവാടത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം നിര്‍വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ.ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി, ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ആര് സത്യനാരായണ ഹരി സംസാരിച്ചു. റെയില്‍വേ സ്റ്റേഷന് മാനേജര്‍ എം. ശ്രീനിവാസ്, ഡെപ്യൂട്ടി സ്റ്റേഷന് മാനേജര്‍ ടി.വി.സുരേഷ് കുമാര്‍, പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ പി.കെ.ബൈജു, റഷീദ് കവ്വായി തുടങ്ങിയവര്‍ പങ്കെടുത്തു.
75 ലക്ഷം രൂപ ചെലവില്‍ റെയില്‍വേ സ്റ്റേഷനിലെ കിഴക്കേ കവാടത്തില്‍ റിസര്‍വേഷന്‍ ഓഫിസ് കെട്ടിടത്തിനു സമീപവും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലുമാണു ലിഫ്റ്റ് തയാറാക്കിയത്. ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ യന്ത്രപ്പടി (എസ്കലേറ്റര്‍) പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: