കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ബോണസ്സ് പ്രഖ്യാപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് എം.ടി.മദുസൂദനന്‍. ബോണസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു രൂപപോലും വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാര്‍ ഈ വര്‍ഷം കേവലം 500 രൂപ മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. ഇതുതന്നെ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. പരിധിയില്ലാത 12.5 ശതമാനം ബോണസ്സ് അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, തൊഴില്‍ നികുതി എടുത്ത് കളയുക, സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് അനുവദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക തീര്‍ത്തും അപര്യാപ്തമാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണെന്നും മദുസൂദനന്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പി.ജ്യോതിര്‍ മനോജ്-ബിഎംഎസ്, എം.ടി.സുരേഷ് കുമാര്‍-ദേശീയ അധ്യാപക പരിഷത്ത്, പി.ബാലന്-കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ്, എം.വി.ജയരാജന്, കെ.അശോകന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത് സ്വാഗതവും കെ.കെ.സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: