അരൂര്‍: അരൂരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് റയില്‍വേ ട്രാക്കിലെ കൊടും വളവും മറുഭാഗത്തേക്ക് കടക്കുന്നതിനുള്ള വഴിയില്ലാത്തതുമാണ്. റയില്‍വേ ട്രാക്കിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറി ട്രാക്കിലൂടെ നടന്ന് വേണം മറുഭാഗത്തേക്ക് എത്തുവാന്‍. തീര്‍ത്തും അവഗണനായാണ് റയില്‍വേ കാട്ടുന്നത്. ഇവിടെ ഇതിന് മുന്‍പും തീവണ്ടി തട്ടി നിരവധി പേര് മരിച്ചിട്ടുണ്ട്. ഇന്നലെ വിവാഹത്തിനെത്തിയ മൂന്നു യുവാക്കള്‍ തീവണ്ടി തട്ടി മരിച്ചതോടെ പ്രതിഷേധം ശക്തമായി.
റയില്‍വേ ലൈനിന് മറുഭാഗത്തുള്ളവര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രദേശങ്ങളിലെ പ്രായമേറിയവരാണ് എറെ ദുരിതമനുഭവിക്കുന്നത്. റയില്‍ ട്രാക്കിന്റെ കീഴിലുള്ള ഒറ്റയടി പാതയിലൂടെ ഏറെ ദൂരംപോയാല് മാത്രമേ റോഡിലെത്താന്‍ കഴിയൂ. അതുകൊണ്ട് കൂടുതല്‍ പേരും റയില്‍വേ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇവിടെ കൊടും വളവായതും അപകടത്തിന് കാരണാകാറുണ്ട്. ട്രയിന്‍ വരുന്നത് അറിഞ്ഞാല്‍ വശങ്ങളിലേക്ക് മാറി നില്ക്കുവാന് പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ നിറയുകയും ഇഴജന്തുക്കളുടെയും താവളമായതിനാല്‍ ഭയന്ന് ജനങ്ങള്‍ പാളത്തിലൂടെ നടക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: