അമ്പലപ്പുഴ: ആലപ്പുഴ ദേശീയപാതയിലെ നടപ്പാത നിര്‍മ്മാണത്തിനായി പാതയോരങ്ങളില്‍ ശേഖരിച്ചിരിക്കുന്ന പൂഴിക്കൂനകളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരണകെണിയാകുന്നു.
അമ്പലപ്പുഴക്ക് മുതല്‍ കളര്‍കോട് വരെയാണ് ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി പൂഴി ശേഖരിച്ചിരിക്കുന്നത്. നടപ്പാത നിര്‍മ്മാണം ഇത്വരെ ആരംഭിക്കാന്‍ അധികാരികള്‍ക്കായില്ല.
റോഡിന്റെ ഏറ്റകുറച്ചിലിനെ തുടര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ മൂന്നു ജീവനാണ് പുന്നപ്രയില്‍ മാത്രം പൊലിഞ്ഞത.് ഇതേ തുടര്‍ന്ന് റോഡിന്റെ ഏറ്റകുറച്ചിലിന് പരിഹാരിക്കണമെന്ന് മന്ത്രി ജി. സുധാകരന് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പായില്ല.
ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. രാത്രികാലങ്ങളില്‍ ദേശീയ പാതയോരങ്ങളില്‍ തെരുവ് വിളക്ക് തെളിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: