പീരുമേട്: പട്ടയം നല്‍കുമെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു ഇത് സംബന്ധിച്ച ജന്മഭൂമിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പെരിയാര്‍ വില്ലേജില്‍ ആറ്റോരം ഭാഗത്ത് താമസിക്കുന്നവരില്‍ നിന്നാണ് പട്ടയം നല്‍കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്.
നിരവധി പേരാണ് ഇത്തരില്‍ കബളിപ്പിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ പറയുന്നത് നിലവില്‍ പീരുമേട്ടില്‍ റീസര്‍വ്വേ നടക്കുന്നുണ്ടെന്നും പട്ടയ നടപടിയില്ല എന്നുമാണ്.
5 സെന്റും അതില്‍ താഴെയും വസ്തുവുള്ളവരാണിവിടെ അധികവും. ഇതില്‍ വീടില്ലാത്തവര്‍ കുറവാണ്. വീടുള്ളവരില്‍ നിന്നും ഇല്ലാത്തവരില്‍ നിന്നും രണ്ട് തരത്തിലാണ് പണം കൈപ്പറ്റി വന്നത്. അതും ഇടനിലക്കാര്‍ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: