പത്തനംതിട്ട: ആറന്മുളയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കാര്‍ഷിക ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കെ.ജി.എസ് ഗ്രൂപ്പിന്റെ ഭൂമാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ജി.എസ് ഗ്രൂപ്പിന്റെ ആറന്മുളയിലെ ആഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. യുവമോര്‍ച്ച സംസ്ഥാന , ജില്ലാ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍, സെക്രട്ടറി ബിനുമോന്, സംസ്ഥാന സമിതിയംഗം അനില്‍ നെടുമ്പള്ളില്‍, ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.ആര്.രാകേഷ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് ശിവപുരം, ജ്യോതിഷ് മാധവം, എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജിനിടയില്‍ നിലത്തുവീണ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീറിനെയടക്കം പോലീസ് വളഞ്ഞിട്ടുതല്ലി. ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനായി പുഞ്ചപ്പാടം നികത്തിയ സ്ഥലത്ത് തെങ്ങുംതൈ നട്ട ശേഷം പ്രകടനമായാണ് നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ.ജി.എസ് ഗ്രൂപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ചസംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനിടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് നേതാക്കളേയും പ്രവര്‍ത്തകരേയും തല്ലിച്ചതച്ചു. സംഘര്‍ഷത്തിനിടെ കല്ലേറുമുണ്ടായി. ഇതോടെ പോലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ടു തല്ലി. പോലീസിനെ ഭയന്ന് ഓടുന്നതിനിടയില്‍ ചില സിപിഎമ്മുകാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍, സെക്രട്ടറി കെ.ബിനുമോന്, ബിജെപി ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.അയ്യപ്പന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.ഷൈന്‍ ജി.കുറുപ്പ്, അനില്‍ നെടുമ്പള്ളില്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്.രാകേഷ്, വൈസ് പ്രസിഡന്റ്രഞ്ജിത്ത് ശിവപുരം, സെക്രട്ടറിമാരായ രതീഷ്, സുനില്‍ ഓതറ, ജില്ലാ കമ്മിയംഗം വിനീത്, മണ്ഡലം പ്രസിഡന്റുമാരായ ജ്യോതിഷ് മാധവം, രാജേഷ് തിരുവല്ല, പ്രമോദ് ചാലാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: