ഡമാസ്കസ്: സിറിയയിൽ ഐഎസിന് കനത്ത തിരിച്ചടി. റഷ്യൻ വ്യോമാക്രമണത്തിൽ 200 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. സിറിയയിലെ ‘ഡയർ- ഇസ് -സോർ’ പ്രദേശത്താണ് ഭീകരരെ കൂട്ടക്കൊല ചെയ്തത്.
ഐഎസിന്റെ തന്ത്രപ്രധാനമായ ഇടമാണ് ഡയർ ഇസ് സോർ. ഈ പ്രദേശത്ത് കൂടി സഞ്ചരിക്കുകയായിരുന്ന ഭീകരരുടെ വാഹനങ്ങൾക്ക് നേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. എസ്യുവി വാഹനങ്ങൾ, മെഷീൻ ഗൺ ഘടിപ്പിച്ച കവചിത വാഹനങ്ങൾ, ടാങ്കുകൾ എന്നിവയ്ക്ക് നേരെ റഷ്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്.
ഭീകരെ ഒന്നടങ്കം വധിക്കാനായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവിശ്യയിലെ ഭീകരർക്കെതിരെ യുദ്ധം നടത്തുകയാണ്, റഷ്യയുടെ മികച്ച സൈനികരാണ് ഐഎസിനെതിരെ പോരാടുന്നത്. അധികം താമസിയാതെ തന്നെ വിജയം കൈവരിക്കാനാകുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇതിനു പുറമെ സിറിയയിൽ ഐഎസിനെതിരെ യുദ്ധം നടക്കുന്ന പ്രവിശ്യകളിൽ സായുധ സംഘങ്ങൾക്ക് ആവശ്യകമായ വെടിക്കോപ്പുകൾ, മരുന്ന്, ആഹാരം, വസ്ത്രങ്ങൾ എന്നിവ റഷ്യൻ വ്യോമസേന നൽകി വരുന്നതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: