തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജറിപ്പോര്‍ട്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിജിലന്‍സിനോടാണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്. തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി കണ്ടിരുന്നു, എന്നാല്‍ താന്‍ നേരിട്ട് കണ്ടിട്ടില്ല. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റേതായ രീതിയില്‍ പൊയ്ക്കോട്ടെയെന്നും കുമ്മനം അറിയിച്ചു.
പണം വാങ്ങിയ ആളും നല്കിയ ആളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നമാണിത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു റോളുമില്ല. വി.വി രാജേഷിനെതിരായ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്.
എംടി രമേശിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി കിട്ടിയാല്‍ അതേപ്പറ്റി അന്വേഷിക്കും. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് കെ.പി.ശ്രീശന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: