തൊടുപുഴ: എല്ലാ മേഖലയിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും, ജനങ്ങളുടെ വിശ്വാസ്യതയ്ക്കുമപ്പുറം പണവും സ്വാധീനവുമെല്ലാം സര്‍ക്കാരിന്റെ പല നയങ്ങളെയും സ്വാധീനിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി വി.കെ. ബിജു അഭിപ്രായപ്പെട്ടു.
ഓണത്തിന് പരിധികളില്ലാതെ പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, തൊഴില്‍ നികുതി എടുത്തുകളയുക, സ്ഥലമാറ്റങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, വിലക്കയറ്റം തടയുക സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള എന്‍ജിഒ സംഘിന്റെ കൂട്ടധര്‍ണ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ പൊതുജന മദ്ധ്യത്തില്‍ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മന്ത്രിമാരെയും രാഷ്ട്രീയക്കാരേയും പാടെ മറന്ന് കേന്ദ്ര വിരുദ്ധ സമരം നടത്തി സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ മറച്ചു പിടിക്കാനുള്ള പാഴ്ശ്രമമാണ് ഭരണാനുകൂല സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.എം.എസ് മേഖല വൈസ് പ്രസിഡന്റ് കെ.ആര്. വിജയന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്
എം.എന്‍. ശശിധരന് അധ്യക്ഷത വഹിച്ച സമരപരിപാടിയില്‍ പെന്‍ഷനേഴ്സ് സംഘ് ജില്ലാ ജോ. സെക്രട്ടറി കെ.ആര്. രാമചന്ദ്രന്, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി കെ.കെ. രാജു, വൈസ് പ്രസിഡന്റുമാരായ എം.എം. മഞ്ജുഹാസന്‍, എ.എന്‍. വിനോദ് ,പി.എസ്. സന്തോഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: