കോട്ടയം: സംസ്ഥാനത്ത് കായിക അദ്ധ്യാപക തസ്തികകള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍ടിയു ജില്ലാ സമിതി ആവശ്യപ്പെട്ടു. 500 കുട്ടികള്‍ക്ക് ഒരു കായികദ്ധ്യാപകന്‍ എന്ന നിലയില്‍ നിന്നും അനുപാതം കുറച്ച് 250 കുട്ടികള്‍ക്ക് ഒന്ന് എന്ന അനുപാതത്തിലാക്കണം. സ്പെഷ്യലിസ്റ്റ് വിഭാഗത്തില്‍ നിന്ന് മാറ്റി യുപിഎസ്എ, എച്ചഎസ്എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വേതനത്തില്‍ തുല്യത ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തസ്തിക നഷ്ടപ്പെട്ട കായിക അദ്ധ്യാപകരെ മറ്റ് സ്കൂളുകളില്‍ ക്ലബ് ചെയ്ത് സംരക്ഷിക്കണം. എസ്എസ്എ, ആര്‍എംഎസ്എ വഴി ലഭിക്കുന്ന കേന്ദ്രഫണ്ട് ഉപയോഗിച്ച് പിന്‍വാതിലിലൂടെ രാഷ്ടീയ നിയമനം നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കായിക അദ്ധ്യാപകര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ധര്്ണ്ണക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ആര്.ജിഗി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേഷ് മോഹന്‍ അദ്ധ്യക്ഷനായി. വിജിത്ത് കെ.വി, അജിത്ത് കുമാര്‍ കെ.എന്‍, സതീഷ് ചന്ദ്രന്, അരുണ്‍ എസ്.നായര്‍, ആശ എന്‍.നായര്‍, ജിതിന് ഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: