കോട്ടയം: പാറമടകള്‍ക്ക് ഇളവ് നല്കി കൊണ്ട് സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്ക്കരിച്ചതോടെ ജില്ലയില്‍ പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് കൊടുക്കാന്‍ നീക്കം തുടങ്ങി. പാറമട ലോബികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തത്. ജനവാസ മേഖലയിലെ പാറമടകളുടെ ദുരപരിധി കുറച്ച സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ജില്ലയിലെ 70 തോളം വലുതും ചെറുതുമായ പാറമടകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കളം ഒരുങ്ങുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ പാറമട ലോബി ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു. ഇതിനായി സര്‍ക്കാരും പാറമട ഉടമകളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം അട്ടിറിച്ചാണ് സര്‍ക്കാര്‍ പാറമട മാഫിയ്ക്ക് കീഴടങ്ങിയത്. ജനവാസമേഖലയില്‍ നൂറ് മീറ്ററയായിരുന്നു പാറമടയുടെ ദൂരപരിധി. ഇത് 50 മീറ്ററയായിട്ടാണ് കുറച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുണ്ടായിരുന്ന പെര്‍മിറ്റാണ് അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. പ്രകൃതി സ്നേഹം പറയുന്ന ഇടത് സര്‍ക്കാര്‍ പാറമട ലോബിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.
പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ പാറമടകള്‍ വരെ ലൈസന്‍സിനായി ശ്രമം തുടങ്ങിയതായായിട്ടാണ് വിവരം. ലൈസന്‍സ് സമ്പാദിക്കാന്‍ വന്‍ സാമ്പത്തിക ഇടപാടുകളും നടക്കുന്നതയായണ് സൂചന. ഭരണത്തില്‍ സ്വാധീനമുള്ളവര്‍ ഇടനിലാക്കരായി കൊണ്ടാണ് ലൈസന്‍സ് സമ്പാദിക്കുന്നത്. ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിലും ഇതിന്റെ പേരില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വന്‍കിട പാറമട ഉടമകളാണ് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിക്കുന്നത്. ചെറുകിട പാറമടകള്‍ പാട്ടത്തിന് എടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ നീക്കം നടക്കുന്നത്. ജില്ലയിലെ കരിങ്കല്ലിന്റെയും അനുബന്ധ സാധനങ്ങളുടെയും വിലയും ലഭ്യതയും ഇപ്പോഴും മൂന്നോ നാലോ പേര് ഉള്‍പ്പെടുന്ന ലോബിയാണ് നിയന്ത്രിക്കുന്നത്. ചെറുകിട പാറമടകള്‍ കൂടി ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതോടെ പുതിയതായി ഈ രംഗത്തേക്ക് കടന്ന് വരുന്നവരെ തടയാനാകും.
എല്ലാ പരിസ്ഥിതി നിയമങ്ങളും കാറ്റില്‍ പറത്തി പാറമടകള്‍ പ്രവര്‍ത്തിക്കുന്നതോടെ പരിസ്ഥിതിയുടെ സംതുലനം തകരാറിലാകുമെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു. ജില്ലയില്‍ കുറവിലങ്ങാട് മുത്ല് വാഗമണ്‍ മലനിരകള്‍ വരെയാണ് പ്രധാനമായും പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ കൂടുതലും വാഗമണ്‍ മലനിരകളിലെ അതീവപരിസ്ഥിതി ദൂര്‍ബല പ്രദേശത്താണ്. 50 മീറ്റര്‍ ദൂപരിധിയില്‍ മാത്രം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷിണിയാകും. ഉയര്‍ന്ന തോതിലുള്ള സ്ഫോടനത്തെ തുടര്‍ന്ന് പാറക്കഷണങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ പതിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. ജനജീവിതത്തിന് ഭീഷിണിയാകുന്ന പാറമടകള്‍ക്കെതിരെ ശക്തമായ സമരം നടത്തുമെന്നാണ് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: