ബാഴ്സലോണ: നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയ വാന്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു. മൊറോക്കന്‍ വംശജന് യൂനസ് അബൂബക്കര്‍ (22) ആണ് ആക്രമണത്തിനു പിന്നിലെന്ന് സ്പാനിഷ് പോലീസ് അറിയിച്ചു. അതിനിടെ, ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി.
കഴിഞ്ഞ വ്യാഴാഴ്ച ബാഴ്സലോണയിലെ ലാസ് റാംബ്ലാസ് നഗരത്തിലാണ് ആക്രമണം. യൂനസിനായി യൂറോപ്പിലെങ്ങും അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനും ഭീകരര്‍ പദ്ധതിയിട്ടിരുന്നെന്നും തെരച്ചിലില്‍ ഒരു വീട്ടില്‍ നിന്ന് 120 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: